മേരിക്കുട്ടി എന്ന ചിത്രം ഉടലെടുക്കുന്നത് സംവിധായകൻ രഞ്ജിത് ശങ്കർ കണ്ടുമുട്ടാൻ ഇടയായ ഒരു മെയ്ക്അപ് ആര്ടിസ്റ്റിൽ നിന്നാണ്.
അവിടെ നിന്നും ഇവിടെ വരെ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ എന്ന നടൻ എടുത്ത കഷ്ടപ്പാടുകളെയും മാനസിക വ്യഥകളെയും നിസ്സാര വത്കരിക്കാൻ കഴിയുന്നതല്ല.
സർജറി ചെയ്‌തു ട്രാൻസ് വുമണ് ആയി മാറിയ വ്യക്തിയുടെ കഥ പറയുമ്പോൾ അതിൽ തീർച്ചയായും പ്രധാന കഥാപാത്രം ചെയ്യേണ്ട അധ്വാനം ചെറുതല്ല. ദിവസത്തിൽ മൂന്നു തവണയോളം ഷെയ്വ് ചെയ്തു ശരീരത്തിലെ മുടിയും മറ്റും മാറ്റുമ്പോൾ ലൈം ലൈറ്റിൽ ആ സ്കിൻ ആയി നിൽക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ജയസൂര്യ.
ഇത്തരം ഒരു വിഷയം വരുമ്പോൾ ആദ്യം ഉയരുന്ന ചോദ്യമാണ് ചാന്തുപൊട്ട് അല്ലെങ്കി മായാമോഹിനി. എന്നാൽ ഇത്തരം ചിത്രങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും മേരിക്കുട്ടിയുടെ അവസ്ഥയും സ്വപനങ്ങളുമാണ് ചിത്രം പറയുന്നതെന്നും ജയസൂര്യ പറയുന്നു.
മേരിക്കുട്ടി തന്നിൽ എത്ര മാത്രം ഉണ്ട് എന്ന ചോദ്യത്തിന് മുൻപ് മുണ്ടും ഷർട്ടും ചോദിച്ചിരുന്ന ഞാൻ ഇന്ന് ഭാര്യ സരിതയോട് ചോദിക്കുന്നത് എന്റെ സാരിയും ബ്ലൗസും എവിടെ എന്ന ഹാസ്യ രൂപേണയുള്ള മറുപടി ആയിരുന്നു ജയസൂര്യ തന്നത്.
ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖം ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി കാതിരിക്കാനുള്ള ഒരു കാരണമാണ്. ചിത്രത്തെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും ഇത്തരം ഒരു വിഭാഗം ആളുകളെ അംഗീകരിക്കാൻ മനസ്സു കാണിക്കുന്ന പുതിയ തലമുറക്ക് നല്ലൊരു വിരുന്ന് ആയിരിക്കും ‘ഞാൻ മേരിക്കുട്ടി’ എന്നും ജയസൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു