നവാഗതനായ ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ മറ്റൊരു ചിത്രമാണ് ജനമൈത്രി. ഫ്രൈഡേ ഫിലിംസിന് വേണ്ടി വിജയ്‌ബാബു നിർമിച്ച ചിത്രം അവരുടെ തന്നെ മറ്റു ചിത്രങ്ങളെ പോലെ മിനിമം ഗ്യാരണ്ടി ഉള്ളതായിരിക്കുമെന്നു ഉറപ്പായിരുന്നു. മാത്രമല്ല ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖസംവിധായകൻ കൂടിയാണ് ജോണ് മന്ത്രിക്കൽ.
ജനങ്ങളോട് നല്ല രീതിയിൽ ഇടപഴുകനും അവരുടെ പ്രീതി ആർജിക്കാനുമുള്ള ഉദ്ദേശത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി കൂടി ആവുമ്പോൾ പ്രിയങ്കരമാവുന്നുണ്ട്.
ഇന്ദ്രൻസ്, സൈജു കുറുപ്പ്, സാബുമോൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം നമുക്ക് വാഗ്ദാനം ചെയ്യുന്നത് വലിയ സംഗീർണതകൾ ഇല്ലാതെ കുറച്ചു നിമഷങ്ങൾ അടിച്ചു പൊളിക്കാനുള്ള വകയാണ്.
സീനിന്റെ ഭംഗിയോ വശ്യതയോ കൂട്ടാനായി പുകവലി, മദ്യപാനം തുടങ്ങിയ രംഗങ്ങൾ കുത്തി കേറ്റിയില്ലെന്നത് പ്രശംസയർഹിക്കുന്നു.
ഷാൻ റഹ്മാൻ നിർവഹിച്ച സംഗീതവും വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും തൃപ്തികരമാണ്. കുറിക്കു കൊള്ളുന്ന ഹസ്യങ്ങളും നേരം പോക്കുമായി കണ്ടു തീർക്കാവുന്ന ഒരു ചിത്രമെന്ന നിലയ്ക്ക് ജനമൈത്രി പ്രേക്ഷക ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. വലിയ ബഡ്ജറ്റിൽ തന്നെ ഒരുങ്ങിയൽ മാത്രമേ നല്ല സിനിമ അനുഭവം ലഭ്യമാകൂ എന്ന ചിന്താഗതിക്കുള്ള അടി കൂടിയാണ് ജനമൈത്രി.