2019 ലെ ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുത്തപ്പോൾ നടന്മാരായി ധനുഷും,മനോജ് ബാജ്പേയും, മികച്ചനടിയായി കങ്കണ റണാവത്തും പുരസ്കാരത്തിനർഹരായി. മികച്ച ചിത്രത്തിനു പുറമേ വസ്ത്രാലങ്കാരം, സ്പെഷല്‍ ഇഫക്ട്സ് എന്നീ രണ്ടു വിഭാഗങ്ങളിൽ കൂടി മരയ്കാർ പുരസ്കാരങ്ങൾ നേടിയിരുന്നു. വസ്ത്രാലങ്കാരത്തിന് സുജിത് സുധാകറും സ്പെഷല്‍ ഇഫക്ട്സിന് പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ഥും അവാര്‍ഡിന് അര്‍ഹരായി.
അസുരനിലെ അഭിനയത്തിന് ധനുഷും ബോസ്ലെയിലെ അഭിനയത്തിന് മനോജ് ബാജ്പേയും മികച്ച നടന്മാര്ക്കുള്ള പുരസ്കാരം പങ്കിട്ടു. പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതി സ്വന്തമാക്കി.വെട്രിമാരന് സംവിധാനം ചെയ്ത അസുരന് മികച്ച തമിഴ് ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനേോട്ടം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഹെലന് സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. ഹെലന് ചമയം നിര്‍വഹിച്ച രഞ്ജിത്ത് മികച്ച മേക്കപ്പ്മാനായി. ജെല്ലിക്കെട്ടിലൂടെഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഡി ഇമ്മൻ മികച്ച സംഗീത സംവിധായകനായി.