ഗായിക അമൃതയും ചലച്ചിത്ര താരം ബാലയും തമ്മിലുള്ള വിവാഹവും,വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇരുവർക്കും അവന്തിക എന്ന ഒരു മകളുണ്ട്. അമൃതയുടെ കൂടെയാണ് മകൾ കഴിയുന്നത്. ഇതിനിടെ അമൃതയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. മകളുടെ അടുത്തുനിന്നും മാറി ക്വാറന്റൈനിലാണ് അമൃത കഴിഞ്ഞിരുന്നത്.
ഇപ്പോഴിതാ അമൃതയുടെ മകൾ അവന്തികയ്ക്ക് കൊവിഡ് ആണെന്നും. മകളെ വീഡിയോ കോളിൽ പോലും കാണാൻ ബാലയെ അനുവദിക്കുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു. തെളിവിനായി അമൃതയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു.
എന്നാൽ ഈ വാർത്തകളെ നിഷേധിച്ചുകൊണ്ട് അമൃത തന്നെ രംഗത്തുവന്നിരിക്കുകയാണ്. മകൾക്ക് കൊവിഡ് ബാധിച്ചു എന്നത് വ്യാജവാർത്തയാണെന്നും.അവൾ ആരോഗ്യവതിയായി തന്റെ അമ്മയുടെ കൂടെ കഴിയുന്നവെന്നും അമൃത വ്യക്തമാക്കി. ഐസൊലേഷനിൽ കഴിയുന്നതിനാലാണ് മകളുടെ അടുത്ത് നിൽക്കാത്തതെന്നും അവർ പറഞ്ഞു. ബാല മകളെ കാണണം എന്നാവശ്യപ്പെട്ട സമയത്ത് താൻ അടുത്തില്ലെന്നും, ഇപ്പോൾ വീഡിയോകോൾ വിളിക്കാനാകില്ലെന്നുമാണ് പറഞ്ഞതെന്നും അതിനെ വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും അവർ വ്യക്തമാക്കി.
താനും മുൻ ഭർത്താവ് ബാലയുമായി നടത്തിയ പോൺ സംഭാഷണത്തിന്റെ ഒരുഭാഗം മാത്രം പുറത്ത് വിട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ മാധ്യമത്തിനെതിരയാണ് അമൃത രംഗത്ത് വന്നത്. വാർത്ത പുറത്തുവന്നതോടെ മോശംപ്രതികരണവുമായി നിരവധിപ്പേരെത്തിയ സാഹചര്യത്തിലാണ് മറുപടി നൽകുന്നതെന്നും അമൃത പറഞ്ഞു.