ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന ബെൻ. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. ഹെലന എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ നിരവധി അവാർഡകളും തേടിയെത്തിയിരുന്നു. അപ്രതീക്ഷിതമായി കോള്‍ഡ്സ്റ്റോറേജ് റൂമില്‍ അകപ്പെട്ട ഹെലനെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവമാണ്ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പങ്കുവെക്കുന്നത്.
എ.സി ഇഷ്ടമില്ലാതിരുന്ന തനിക്ക് ഹെലനില്‍ അഭിനയിച്ചതിന് ശേഷം എ.സിയുള്ളത് അറിയുന്നുപോലുമില്ലെന്നാണ് അന്ന പറയുന്നത്. ഷൂട്ട് ചെയ്തതും അത്ര മാത്രം തണുപ്പ് ഉള്ള മുറിയിൽ ആണെന്നും അന്ന പറയുന്നു.
ഷൂട്ടിനായി നിരവധി പേര് റൂമിൽ ഉണ്ടായിരുന്നെങ്കിലും താൻ ഒഴികെ ബാക്കിയെല്ലാവരും ഗ്ലൗസും സ്വെറ്ററും ധരിച്ചാണ് അകത്തുണ്ടായിരുന്നതെന്നും അന്ന പറഞ്ഞു. ഇരുപത് ദിവസത്തോളം ഫ്രീസറിനകത്ത് ഷൂട്ട് ഉണ്ടായിരുന്നു. എന്നാൽ ദിവസങ്ങളുടെ എണ്ണം ഡയറക്ടര്‍ എന്നോട് കുറച്ചാണ് പറഞ്ഞിരുന്നത്. ആദ്യത്തെ കുറച്ച് ദിവസം പ്രശ്നമായിരുന്നു. പിന്നീട് താൻ ആ റൂമിനോട് പൊരുത്തപ്പെട്ടുതുടങ്ങിയിരുന്നു . നീ ചത്ത് പരുവമായി ഒരു കോലത്തിലാവണമെന്ന് ഡയറക്ടര്‍ തമാശ പോലെ പറയുമായിരുന്നു.
ഹെലന്‍ സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ആനന്ദ് സി. ചന്ദ്രനാണ്