മേരിക്കുട്ടി എന്ന ട്രാൻസ്‌ജെന്റർ ആയും വി.പി സത്യൻ എന്ന ലെജന്റ് ഫുട്ബോൾ കളിക്കാരൻ ആയും പോയ വർഷം വെള്ളിത്തിരയിൽ വേഷപ്പകർച്ച നടത്തി വിസ്മയിപ്പിച്ച പ്രതിഭ. അതെ ജയസൂര്യ അങ്ങനെയാണ്, താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത അഭിനേതാവ്. അപ്പോത്തിക്കിരി എന്ന സിനിമക്ക് വേണ്ടി ഭക്ഷണം ഇല്ലാതെ തടി കുറച്ച ഈ മനുഷ്യനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. 2018 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ താരത്തിനെ കുറിച്ച് സംവിധായകനും ഉറ്റ ചങ്ങാതിയുമായ രഞ്ജിത് ശങ്കർ നടത്തിയ കുറിപ്പ് ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഫുട്ബോൾ എന്താണെന്ന് അറിയാത്ത ഈ മനുഷ്യൻ 3 മാസം സിനിമ ചെയ്യാതെ ഫുട്ബോൾ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ സ്കിൻ അലർജിക്ക് ഇയാൾ ഇപ്പോഴും മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. ചില അംഗീകാരങ്ങൾ ആശ്വാസമാണ് എന്നായിരുന്നു രഞ്ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഫുട്ബോൾ എന്താണെന്ന് അറിയാത്ത ഇയാൾ 3 മാസം സിനിമകൾ ചെയ്യാതെ ഫുട്ബോൾ പഠിച്ചു’; സംവിധായകൻ രഞ്ജിത് ജയസൂര്യയെ കുറിച്ച് പറയുന്നു !!
Subscribe
Login
0 Comments