ബോളിവുഡ് കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണംപ്രമുഖ നടിമാരിലേക്ക് നീങ്ങുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ദീപികക്ക് സമൻസ് അയച്ചു. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് സമന്‍സ് അയച്ചത്. ദീപികയ്ക്ക് പുറമെ, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെ തുടർന്നാണ് സിനിമാമേഖലയിലെ ലഹരിമരുന്ന കണ്ണികളെക്കുറിച്ച് അന്വേഷണം ശക്തമായത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബോളിവുഡിലെ ഒരു ഏജന്‍സിയായ ടാലന്റിന്റെ മാനേജര്‍ ജയ സാഹയെയും നാര്‍ക്കോട്ടിക്ക്‌സ് ചോദ്യം ചെയ്തിരുന്നു.