അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന സനിമയ്ക്കെതിരെ ഇപ്പോൾ ഹിന്ദു സംഘടനകൾ രംഗത്തുവന്നിരിക്കുകയാണ്. നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രമെന്നാണ് ആരോപണം.
ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ദീപാവലിക്ക് മുന്‍പായി നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ എന്നവകാശപ്പെടുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.
രാഘവാ ലോറന്‍സിന്‍റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.