അവസാനം ഇറങ്ങിയ നാലു ചിത്രങ്ങൾ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, ക്യാപ്റ്റൻ, ഇപ്പോഴിതാ ഞാൻ മേരിക്കുട്ടി. നാലു ചിത്രങ്ങളും ഒരു നടന്റേത് എന്നു പറയാൻ പറ്റാത്തവിധം വ്യത്യസ്തതകൾ ഉള്ള കഥാപാത്രങ്ങൾ. ജോയ് മുതൽ മാത്തുക്കുട്ടി എന്ന മേരിക്കുട്ടി വരെ നടൻ ജയസൂര്യ ചെയ്ത സിനിമകളിലെ കഥാപത്രങ്ങളോട് ഒരു നടൻ പുലർത്തേണ്ട നീതിയുടെ 101 ശതമാനവും ജയസൂര്യ കാട്ടിയിരുന്നു. രൂപം കൊണ്ട് കഥാപാത്രത്തിലേക്ക് പ്രവേശിക്കുക എന്ന ശാരീരിക അധ്വാനത്തേക്കാൾ വലുതാണ് ഒരു തരത്തിൽ മനസ്സും കഥാപാത്രത്തിന് വിട്ടു കൊടുക്കുക എന്നത്. ഓരോ ചിത്രങ്ങൾക്ക് ശേഷവും കഴിഞ്ഞ ചിത്രത്തിന്റെ തരി പോലും പുതിയ ചിത്രത്തിലെ കഥാപാത്രത്തിനെ സ്വാധീനിക്കുന്നില്ല എന്നത് ഒരു നടന്റെ കഴിവിനെയും ആത്മ സമർപ്പണത്തെയും കാട്ടി തരുന്നു. പ്രത്യേകിച്ചു മേരിക്കുട്ടി എന്ന ട്രാൻസ്സെക്ഷ്വൽ കഥപത്രം. ശാരീരിക അധ്വാനവും അതൊടപ്പം മനസ്സിന്റെ പൂർണ സമർപ്പണവും ഇല്ലാതെ ഒരിക്കലും ഇത്രേം മനൊഹരമായി മേരിക്കുട്ടിയെ മാത്രം സ്ക്രീനിൽ കാണാൻ നമുക്ക് സാധിക്കില്ല.
മലയാളത്തിലെ ഇപ്പോ ഉള്ളതിൽ വേഴ്സാറ്റിലിറ്റി എന്ന പേര് ഏറ്റവും യോജിക്കുന്നത് ജയസൂര്യക്കാണ്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രവും അത്രമേൽ മനോഹരമാക്കാൻ ശ്രമിക്കുന്നുണ്ട് ആ നടൻ.