നേഹക്കൂട് എന്ന് പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം ആളുകൾക്ക് വീട് നിർമിച്ച് നൽകാനുള്ള ജയസൂര്യയുടെ പദ്ധതിയിലെ രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു. സ്നേഹക്കൂട് പദ്ധതി പ്രകാരം വർഷം 5 വീട് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള ജയസൂര്യ രണ്ടാമത്തെ വീടിനാണ് ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്നത്. സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ആദ്യ വീട് രാമമംഗലത്തുള്ള വിധവയായ സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നേരത്തെ നിർമ്മിച് നൽകിയിരുന്നു.
മുളന്തുരുത്തിയിലുള്ള കുടുംബത്തിനാണ് ഇപ്പോൾ വീടിനായുള്ള തറക്കല്ലിട്ടിരിക്കുന്നത്. കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ച് നൽകുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസും ആയിട്ട് ഉള്ള പരിചയം ആണ് ജയസൂര്യയെ നിരാലംബരായ ആളുകൾക്ക് ഉള്ള ഭവന പദ്ധതിയിലേക്ക് വഴി തിരിച്ചത്.
ആദ്യ വീട് നിർമ്മിച്ച് നൽകിയ രാമമംഗലം സ്വദേശികൾക്ക് ചോയിസ് ഗ്രൂപ്പിന്റെ എം. ഡി ജോസ് തോമസ് വീട് വെക്കുന്നതിന് വേണ്ടി ഉള്ള സ്ഥലം നൽകിയപ്പോൾ ജയസൂര്യ അവർക്ക് വേണ്ടി അതിൽ വീട് നിർമിച്ച് നൽകി. എന്നാൽ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തത്.