ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ഞാൻ മേരിക്കുട്ടിയെ വാനോളം പുകഴ്ത്തി കേരളത്തിന്റെ മന്ത്രിമാർ.
ഏരീസ് പ്ലെക്സിൽ ജയസൂര്യയുടെയും സംവിധായകൻ രഞ്ജിത് ശങ്കറിന്റെയും ക്ഷണം സ്വീകരിച്ചെത്തിയ മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രൻ, സുനിൽകുമാർ, എ കെ ശശീന്ദ്രൻ എന്നിവരും മറ്റു MLAമാരും ചിത്രത്തെ മതി വരുവോളം വാഴ്ത്തി. ഇഷ്ടതാരത്തോടോപ്പം സെൽഫി എടുക്കാൻ വന്നവരെ മധുരം പങ്കിടാൻ കൂടി ജയസൂര്യ ക്ഷണിച്ചപ്പോൾ ആരാധകവൃന്ദം സന്തോഷത്തിൽ മതിമറന്നു.
ഇന്നലെ വൈകുന്നേരമാണ് മന്ത്രിപ്പട തീയേറ്ററിലേക്ക് എത്തിയത്. ചിത്രത്തിന് ശേഷം ആരാധകരോടൊപ്പം കേക്ക് മുറിക്കുകയും സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു മന്ത്രിമാർ. സിനിമായേക്കാളേറെ ജയസൂര്യയുടെ പ്രകടനത്തെ പറ്റിയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.
മികച്ച സന്ദേശങ്ങൾ ഉള്ള സിനിമകൾ കുറഞ്ഞു വരുന്ന ഈ കാലത്ത് മേരിക്കുട്ടി പോലുള്ള പാർശ്വവത്കരിക്കപെടുന്ന സമൂഹത്തിന്റെ കഥപറയുന്ന ചിത്രം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്നവ ആണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു..
Kpcc പ്രസിഡന്റ് എം എം ഹസ്സൻ, എം കെ മുനീർ, ശബരീനാഥ് തുടങ്ങിയവരും ചിത്രം കാണാൻ എത്തിയിരുന്നു.