അനിയത്തിപ്രാവ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സമയത് തമിഴിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എന്നും എന്നാൽ ഇത് വേണ്ടെന്ന് വെച്ചുവെന്നും താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. ഇത് വേണ്ടെന്ന് വെച്ചത് മണ്ടത്തരം ആയിപോയെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിലെ മുൻനിര നായകരിൽ ശ്രദ്ധേയ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്‌തെങ്കിലും ഇടയ്ക്ക് സിനിമ ജീവിതത്തിൽ ഒരു ഇടവേള വന്നിരുന്നു. ഇപ്പോൾ അഭിനയ രംഗത്ത് കുഞ്ചാക്കോ സജീവമാണ്.
റൊമാന്റിക് ഹീറോ താരപരിവേഷമായിരുന്നു ആദ്യ സമയത്തെങ്കിൽ അതിന് അപ്പുറത്ത് സ്വഭാവ വേഷങ്ങളും വഴങ്ങുമെന്നും കുഞ്ചാക്കോ ബോബന് തെളിയിച്ചിരുന്നു. അവസരങ്ങൾ ലഭിച്ചതും സ്വകാര്യത നഷ്ടമാകും എന്നോർത്ത് വേണ്ടെന്ന് വെച്ചതും തുറന്ന് പറയുന്ന അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.
മലയാളത്തില്‍ താരമായി തിളങ്ങിയപ്പോള്‍ അന്യഭാഷയില്‍ നിന്നും നിരവധി മികച്ച അവസരങ്ങളായിരുന്നു പലര്‍ക്കും ലഭിച്ചത്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തഴഞ്ഞവര്‍ അന്യഭാഷയില്‍ താരമായി മാറിയ ചരിത്രവുമുണ്ട്, കുഞ്ചാക്കോ ബോബന് പറയുന്നു. ആദ്യകാലത്തെ സോഫ്റ്റ് സിനിമകൾ കഥാപാത്രങ്ങൾ നല്ല വിജയം നേടിയെങ്കിലും എന്നിലെ നടനെ അഭിനയത്തിന്റ ഒരു പരിമിതിയിൽ നിര്‍ത്തിയ സിനിമകള്‍ ആയിരുന്നുവെന്നു തിരിച്ചറിയാന്‍ ഞാന്‍ വൈകി എന്നതാണ് സത്യമെന്നും കുഞ്ചാക്കോ ബോബന് അഭിമുഖത്തിൽ പറയുന്നുണ്ട്.