ചെയ്ത സിനിമകൾ കൊണ്ടും സിനിമയ്ക്ക് പുറത്തുള്ള ജീവിതം കൊണ്ടും ഏവർക്കും പ്രിയപ്പെട്ടവനായ ടോവിനോ തോമസ് തന്റെ ഹിറ്റുകളുടെ യാത്ര തുടരുകയാണ്. കുപ്രസിദ്ധ പയ്യന്റെ വിജയത്തിന് ശേഷം ഇനി തീയേറ്ററുകളിൽ എത്താനുള്ളതും ഷൂട്ടിങ് പുരോഗമിക്കുന്നതുമായ ചിത്രങ്ങളുടെ തിരക്കിലും സന്തോഷത്തിലുമാണ് താരം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രങ്ങളായ ലുസിഫെർ, എന്റെ ഉമ്മാന്റെ പേര്, ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, മാരി 2 തുടങ്ങിയ ചിത്രങ്ങളെ പറ്റി വാചാലനാവുന്ന ടോവിനോ തന്റെ കരിയറിൽ പൂർണ തൃപ്തനുമാണ്.
ഹമീദ് എന്ന ആന്റിക് ഷോപ്പ് ഉടമയായി എത്തുന്ന ടോവിനോ തന്റെ ഉമ്മയെ അന്വേഷിച്ചു നടത്തുന്ന യാത്രകളാണ് എന്റെ ഉമ്മാന്റെ പേര് എന്ന എന്റർട്ടെയ്നർ പറയുന്നത്. സിദ്ദിഖ്, ശാന്തി കൃഷ്ണ, ഉർവശി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഈ വർഷം തന്നെ റിലീസ് ആവാനൊരുങ്ങുന്ന ചിത്രമാണ് മാരി 2. ധനുഷിന്റെ വില്ലൻ ആയി എത്തുന്ന പ്രത്യേകതയ്ക്കു പുറമെ മൂന്നു ഗെറ്റപ്പിലാണ് താരം സ്ക്രീനിൽ എത്തുക.
തനാതോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് അനുഭവങ്ങൾ അവിടെ നിന്നും അനുഭവിച്ചു എന്നും പറയുന്നു.
തീയറ്ററുകളിൽ എത്താനിരിക്കുന്ന സാലിം അഹമ്മദ് ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്നത് ഒരു ഇന്റർനാഷണൽ ചിത്രമാണ്. ഫെസ്റ്റിവൽ പ്രീമിയറുകൾ എന്നിവയ്ക്ക് ശേഷം മാത്രമായിരിക്കും ചിത്രം തിയേറ്റർ റിലീസ് ചെയ്യുക. ചിത്രത്തെ കുറിച്ചു പറയുന്നതിലും കൂടുതൽ സംവിധായകൻ സാലിം അഹമ്മദിനെ പറ്റിയായിരുന്നു ടോവിനോ വചലനായത്.
സിനിമയ്ക്ക് പുറത്തും മറ്റുമായി നടന്ന കാര്യങ്ങൾ ഉൾപ്പടെ താരം ഈ വർഷം മുഴുവൻ തിരക്കിൽ ആയിരുഞ്ഞു എന്നു തന്നെ വേണം കരുതാൻ. ഇനിയും ഷൂട്ടിംഗ് തുടങ്ങാത്ത ചിത്രങ്ങൾക്കൊപ്പം തന്നെ തന്റെ കരിയറും ഫാമിലി ലൈഫും ഒന്നിച്ചു കൊണ്ട് പോവുന്നതിൽ താൻ പൂർണ തൃപ്തൻ ആണെന്നും ടോവിനോ പറയുന്നു