10 വർഷത്തിന് ശേഷം മമ്മൂട്ടി എന്ന നടന്റെ തമിഴിലേയ്ക്കുള്ള തിരിച്ചു വരവ് എന്നു മാത്രമായിരുന്നു മൂന്ന് വർഷങ്ങൾക്ക് മുൻപ് പേരൻമ്പിന്റെ പ്രത്യേകത. എന്നാൽ ഇന്ന് ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന അത്ഭുതം ആണ് പേരൻമ്പ്. റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി ഗോവൻ, കേരള ചലച്ചിത്ര മേളകളിലും പേരൻമ്പും മമ്മൂട്ടിയും താരങ്ങൾ ആയിരുന്നു.
അംഗവൈകല്യമുള്ള കുട്ടിയുടെ അമുതവൻ എന്ന പിതാവായി മമ്മൂക്ക എത്തുമ്പോൾ നടനതാണ്ഡവമാടി എന്നാണ് നിരൂപകരും സിനിമപ്രവർത്തകരും ഒരുപോലെ പറയുന്നത്. മമ്മൂട്ടിയെ കൂടാതെ, അഞ്ജലി, അഞ്ജലി അമീർ എന്നിവരും ചിത്രത്തിൽ പ്രധാന ഭാഗം ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കേരള പ്രീമിയറിന്റെ വരവേൽപ്പും അഭിപ്രായങ്ങളും ചെറുതായിരുന്നില്ല.
എന്തായാലും മൂന്ന് വർഷങ്ങൾക്ക് ശേഷം നാളെ ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ പ്രതീക്ഷകളും മമ്മൂക്ക ദര്ശനത്തിനായുള്ള കാത്തിരിപ്പും ചെറുതല്ല