ഓട്ടോയിൽ നിന്നു കളഞ്ഞു കിട്ടിയ 50000 രൂപ തിരികെ ഏല്പിക്കുമ്പോൾ യാസിന്റെ ആഗ്രഹം ചോദിച്ച പോലീസുകാരുടെ മുഖത്ത് പുഞ്ചിരിയാണ് വിടർന്നത്. രാജിനികാന്തിനെ കാണണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അത് ഒരുക്കി കൊടുക്കാനും അവർ മറന്നില്ല. അവസാനം കൊച്ചു ബാലന്റെ മാതാപിതാക്കളോട് യാസിന്റെ വിദ്യഭ്യാസ ചിലവ് താൻ ഏറ്റെടുക്കുന്നു എന്നു തലൈവർ നേരിട്ട് പറയുന്നിടം വരെയെത്തി കാര്യങ്ങൾ. അപ്പോഴും ചെയ്തതിൽ ഇത്രയേറെ മഹത്വം ഉണ്ടോ എന്നു ചിന്തിക്കുകയായിരിക്കും ചിലപ്പോൾ ആ ബാലൻ.
മുതിർന്നവർ പോലും ചെയ്യാൻ രണ്ടാമത് ഒന്നു ആലോചിക്കുന്ന സമയത്താണ് ഈ ബാലൻ ഇത് പോലൊരു കർത്തവ്യം നിർവഹിച്ചിരിക്കുന്നത്. അത്രയും പണം കൊണ്ട് അവന്റെ വീടിന്റെ കുറച്ചു നാളത്തെ കഷ്ടപാട് മാറിയേനെ. എങ്കിലും അവന്റെ പ്രവർത്തി ഇന്ന് അവനു നല്ലത് മാത്രം വരുത്തിയിരിക്കുകയാണ്.