ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ യുടെ 51ആമത് പുരസ്കാരം രജനീകാന്തിന്. 1996ൽ ശിവജി ഗണേശന് ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യൻ നടൻ പുരസ്കാരം നേടുന്നത്. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ഭോസ്ലെ, സുഭാഷ് ഘയ്, ബിസ്വജീത് ചാറ്റർജി എന്നിവർ അടങ്ങുന്ന അഞ്ചംഗ ജൂറി മെമ്പർ മാർ അടങ്ങിയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്. അവാർഡ് നേടിയ രജിനികാന്തിന് ആശംസകളുമായി സിനിമലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.