മരണം കവർന്നെടുത്തെങ്കിലും ഇന്നും മലയാളത്തിന്റെ സൂപ്പർതാരമായി അറിയപ്പെടുന്ന നടനാണ് ജയൻ. ഒരുകാലത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരജോഡികളായിരുന്നു ജയനും സീമയും. ജയന്റെ വേർപാടിന് 40 വർഷം പിന്നിടുമ്പോഴും ജീവിതത്തിൽ ഒരു ദിവസം പോലും താൻ ജയേട്ടനെ ഓർക്കാതിരുന്നിട്ടില്ലെന്നാണ് സീമ പറയുന്നത്. സിനിമയില്‍ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടന്‍ ജയനോടായിരുന്നു.
കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. പൂര്‍ണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടന്‍ തയാറായിരുന്നു. പല ചിത്രങ്ങളിലും അപകടകരമായ സീനുകളിൽ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് അദ്ദേഹം എടുത്തിരുന്നു. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.’ സീമ വെളിപ്പെടുത്തി.
ജയന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചിട്ടും കാണാൻ പോയില്ലെന്ന് സീമ പറയുന്നു. ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല. ‘ആ മുഖം നീ കാണണ്ട’. എന്നാണ് ശശിയേട്ടൻ പറഞ്ഞതെന്നും താരം ഓർക്കുന്നു.