നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രമാണ് ഈയാഴ്ചയിലെ പ്രധാന റിലീസുകളിൽ ഒന്ന്. സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ലൂക്കയുടെയും റിസർച്ച് ആവശ്യത്തിനായി കേരളത്തിലേക്ക് എത്തുന്ന നിഹാരികയുടെയും പ്രണയ ജീവിതം പറയുന്ന ചിത്രം തുടങ്ങുന്നത് ഒരു മരണത്തിന്റെ കേസ് അന്വേഷണത്തിലൂടെയാണ്.
എല്ലാ പടങ്ങളെയും പോലെ തന്നെ ഈ തവണയും ടോവിനോ പ്രതീക്ഷ തെറ്റിച്ചില്ല. ഒരു കവിത പോലെ മനോഹരമാണ് ലൂക്ക.
ടോവിനോയെ കൂടാതെ അഹാന കൃഷ്ണ, നിതിൻ ജോർജ്, വിനീത കോശി, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തീർത്തും വ്യത്യസ്തമായ അവതരണം എന്നത് തന്നെയാണ് ലൂക്കയെ പ്രിയപ്പെട്ടതാക്കുന്നത്. തുടക്കത്തിൽ പറഞ്ഞപോലെ ഒരു കവിത ചൊല്ലുന്ന വേഗതയിൽ നമ്മളെ കൂടി കഥയ്ക്കൊപ്പം കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നിമിഷ് രവിയുടെ ഛായാഗ്രഹണം ലൂക്കയുടെ ഭംഗി അധികമാക്കിയിട്ടുണ്ട്. എടുത്തു പറയേണ്ട രീതിയിലുള്ള വർക്ക് ആണ് സൂരജ് എസ് കുറുപ്പിന്റെ ഗാനങ്ങൾ. സിനിമയുടെ അസ്വധനനിലവാരം അത്രമേൽ കൂട്ടിയിട്ടുണ്ട് സൂരജിന്റെ സംഗീതം. മാത്രമല്ല ചിത്രത്തിൽ നല്ലൊരു വേഷവും സൂരജ് ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് തുടങ്ങിയ മേഖലകളും ചിത്രത്തിന്റെ ഒഴുക്കിന് നൽകിയ സംഭാവന ചെറുതല്ല.
തീർത്തും താൻ ഉദ്ദേശിച്ച രീതിയിൽ ലൂക്കയെ അവതരിപ്പിക്കാൻ സംവിധായകൻ അരുൺ ബോസിന് സാധിച്ചിട്ടുണ്ട് എന്നു നമുക്ക് മനസിലാക്കാം. ഇത്തരം പുത്തൻ അനുഭവങ്ങൾ തീയേറ്ററിൽ നിന്നു തന്നെ അസ്വദിക്കേണ്ടവയാണ്.എം നിരാശരാവില്ല എന്ന ഉറപ്പ് ഒരിക്കൽ കൂടി ടോവിനോ തസന്റെ ചിത്രത്തിലൂടെ നൽകിയിരിക്കുന്നു.